Saturday, February 4, 2012

മോഹന്‍ലാല്‍ രഞ്ജിത്ത് ടീം വീണ്ടും ------------------------------ മോഹന്ലാലും സംവിധായകന് രഞ്ജിത്തും തമ്മിലുള്ള പരിഭവത്തിന്റെ മഞ്ഞുരുകുന്നു. നാല് വര്ഷത്തെ ഇടവേളയ്ക്ക് ശേഷം ഈ ഹിറ്റ് കൂട്ടുകെട്ട് വീണ്ടും കൈകോര്ക്കുകയാണ് . മോഹന്ലാലിനെ നായകനാക്കി രഞ്ജിത്ത് ഒരുക്കുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിങ്ങ് മാര്ച്ച് പത്തിന് തിരുവനന്തപുരത്ത് തുടങ്ങുമെന്ന് രഞ്ജിത്ത് മാതൃഭൂമിയോട് പറഞ്ഞു. 'സ്പിരിറ്റ്' എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. 2007 ല് പുറത്തിറങ്ങിയ 'റോക്ക് ആന്ഡ് റോള'ായിരുന്നു രഞ്ജിത്-ലാല് കൂട്ടുകെട്ടില് പുറത്തിറങ്ങിയ അവസാന ചിത്രം. ആന്റണി പെരുമ്പാവൂര് തന്നെ മുന്കൈയെടുത്താണ് പിണക്കത്തിന്റെ ഇടവേളയ്ക്ക് വിരാമമിട്ടത്. പിന്നാലെ മോഹന്ലാല് രഞ്ജിത്തുമായി സംസാരിച്ചു. അതോടെ തെറ്റിദ്ധാര ണകള്ക്കും പരിഭവത്തിനും അവസാനമായി. ആശിര്വാദ് സിനിമാസിന്റെ ബാനറില് ആന്റണി പെരുമ്പാവൂര് തന്നെയാകും ' സ്പിരിറ്റ്' നിര്മ്മിക്കുക. ചിത്രത്തിലെ നായിക ബോളിവുഡില് നിന്നാകുമെന്നാണ് സൂചന. മോഹന്ലാലിന്റെ റോക്ക് ആന്ഡ് റോളിനുശേഷം കയ്യൊപ്പ്, പാലേരിമാണിക്യം ഒരു പാതിരാ കൊലപാതകത്തിന്റെ കഥ, പ്രാഞ്ചിയേട്ടന് ആന്ഡ് ദി സെയിന്റ് തുടങ്ങിയ ചിത്രങ്ങളില് മമ്മൂട്ടിയും രഞ്ജിത്തും ഒന്നിച്ചിരുന്നു. പൃഥ്വിരാജുമായി കൈകോര്ത്ത ഇന്ത്യന് റുപ്പിയായിരുന്നു രഞ്ജിത്ത് തൊട്ടുമുമ്പെടത്ത ചിത്രം. മോഹന്ലാലിനെ നായകനാക്കി ഒരു ചിത്രം സംവിധാനം ചെയ്യാനുള്ള ആഗ്രഹം രഞ്ജിത്ത് മാതൃഭൂമിയ്ക്ക് നല്കിയ അഭിമുഖത്തില് നേരത്തെ പ്രകടിപ്പിച്ചിരുന്നു. മംഗലശേരി നീലകണ്ഠന്, ഇന്ദൂചൂഡന്, ജഗന്നാഥന്, കാര്ത്തികേയന് തുടങ്ങിയ പ്രേക്ഷകര് ഏറ്റുവാങ്ങിയ നിരവധി മികച്ച കഥാപാത്രങ്ങള് ലാലിന് സമ്മാനിച്ച രഞ്ജിത്ത് ഏറെ വ്യത്യസ്തമായ കഥാപാത്രമാണ് പുതിയ ചിത്രത്തില് ലാലിനാണ് ഒരുക്കിയിരിക്കുന്ന ത്. നേരത്തെ പ്രഖ്യാപിച്ചിരുന്ന ആര് ഉണ്ണിയുടെ കഥയെ ആസ്പദമാക്കിയുള്ള ലീല എന്ന ചിത്രം തത്കാലത്തേക്ക് മാറ്റിവെച്ചാണ് സ്പിരിറ്റ് തുടങ്ങുന്നത്.

ഫേസ്ബുക്ക് ------------------ സ്വകാര്യ ഉടമസ്ഥതയില്‍ ഉള്ള ഒരു സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് വെബ്സൈറ്റാണ് ഫേസ്ബുക്ക്. 2004ല്‍ ആരംഭിച്ച ഫേസ്ബുക്ക് 2011 ഫെബ്രുവരിയിലെ ക ണക്കനുസരിച്ച് 60 കോടി ഉപയോക്താക്ക ളുള്ള സൈറ്റാണ്. ഓരോ ഉപയോക്താവിനു ം ശരാശരി 130 സുഹൃത്തുക്കള്‍ വീതമുണ്ട്. ഫേസ്ബുക്കിന്റെ ഉപ യോക്താക്കളില്‍ 70 ശതമാനവും അമേരിക് കക്ക് പുറത്താണ്. ഹാർവാർഡ് സര്‍വ്വകലാശാല വിദ്യാര്‍ത്ഥികള്‍ ആയ മാർക്ക് സുക്കർബർഗും ദസ്ടിൻ മോസ്കൊവിത്സും ക്രി സ് ഹ്യുസും ചേര്‍ന്നാണ് ഈ വെബ്സൈറ്റ് ആരംഭിച്ചത്. ഇന്ന് ലോകത്തിലെ ഏറ്റവും വലിയ ധനികരില്‍ ഒരാള്‍ കൂടിയാണ് മാർക്ക് സുക്കർബർഗ്. ഫേസ്ബുക്കിന്റെ വള ര്‍ച്ച അമ്പരപ്പിക്കുന്ന തായിരുന്നു. ഇന്ന് ഫേസ്ബുക്കിന്റെ ചുവ ടു പിടിച്ച് ധാരാളം സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് സൈറ്റുകള്‍ ഉണ്ട്. ഗൂഗിളിന്റെ ഓര്‍ക്കട്ട് ആണ് ഒരു ഉദാഹരണം. എങ്കിലും 2004- ല്‍ ആരംഭിച്ച ഫേസ്ബുക്ക് തന്നെയാണ് ഇന്ന് ലോകത്തില്‍ ഒന്നാമത്. മൈസ്പേസ് (Myspace) ഓര്‍ക്കുട്ട് (orkut) എന്നിവ രണ്ടും മൂന്നും സ്ഥാനത് ത് നിലനില്‍കുന്നു. ഇന്ത്യയില്‍ ഗൂഗിള്‍ കഴിഞ്ഞാല്‍ ലോകത്ത് ഏറ്റവും കൂടുതല്‍ ആള്‍ക്കാര്‍ ഉപയോഗിക്കുന്ന സൈറ്റ് ആണ് ഫേസ്ബുക്ക്.ഇന്ത്യയില്‍ ഇതിന് ഒന്നാം സ്ഥാനമാണുള്ളത്. ഇന്ത്യയിലെ സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് ഉപയോക്താക്കള്‍ക്ക് സ്വന്തം ഭാഷയില്‍ തന്നെ ആശയവിനിമ യം നടത്താനുള്ള സംവിധാനവുമായാണ് ഫേസ് ബുക്ക് ഇന്ത്യയില്‍ രംഗത്തെത്തിയിരിക് കുന്നത്. ഇന്ത്യല്‍ ഭാഷകളായ ഹിന്ദി, പഞ്ചാബി, ബംഗാളി, തെലുങ്ക്, തമിഴ്, മലയാളം തുടങ്ങിയ ഭാഷകളിലും ഫേസ്ബുക്കില്‍ ആശയവിനിമയം നട ത്താം. ഫേസ്ബുക്ക് സ്വാധീനം വിവിധ മണ്ഡലങ്ങളില്‍ സാമൂഹ്യമണ്ഡലത്തില്‍ ഫേസ്ബുക്ക് അടക്കമുള്ള സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് വെബ്സൈറ്റുകള്‍ വ്യക്തികളുടെ സാമൂഹ ികജീവിതത്തെ പല രീതിയിലും സ്വാധീനി ച്ചിട്ടുണ്ട്. മുറിഞ്ഞു പോയ സൗഹൃദങ്ങളെയും ബന് ധങ്ങളെയും കൂട്ടി യോജിപ്പിക്കുവാന്‍ ഫേസ്ബുക്കിന് സാധിക്കാറുണ്ട്. ജോൺ വാട്സൺ എന്ന വ്യക്തിക്ക് 20 വര്‍ഷം മുന്‍പ് നഷ്ടപ്പെട്ട തന്റെ മകളെ അവളുട െ ഫേസ്ബുക്ക് പ്രൊഫൈല്‍ വഴിയായി കണ്ടെത്തു വാന്‍ സാധിച്ചത് അത്തരത്തിലുള്ള ഒരു സംഭവമാണ്. അതേ സമയം, ചില പഠനങ്ങള്‍ കുടുംബബന്ധങ്ങളിലു ണ്ടാകുന്ന വിള്ളലുകള്‍ക്ക് ഫേസ്ബുക്കിനെ കുറ്റ പ്പെടുത്തുന്നുണ്ട്. ദാമ്പത്യബന്ധത്തില െ അവിശ്വസ്ത, വിവാഹമോചനം തുടങ് ങിയവക്ക് ഫേസ്ബുക്ക് കാരണമാകുന്നുവെന്ന നിലയിലുള്ള വാര്‍ത്തകളും ഉണ്ട്. എന്നാല്‍ ഈ വാര്‍ത്തകളുടെ നിജസ് ഥിതി ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ട്. രാഷ്ട്രീയമണ്ഡലത് തില്‍ അടുത്ത കാലത്ത് വിവിധ രാജ്യങ്ങളില്‍ ഏകാധിപത്യ ഭരണകൂടങ്ങള്‍ക്കെത ിരെ യുവജനതയുടെ വന്‍ പങ്കാളിത്തത്തോടെ നടന്ന വിപ്ലവങ്ങളുടെ മുഖ്യ ചാലകങ്ങളായി വർത് തിച്ചത് ഫേസ്ബുക്ക് അടക്കമുള്ള ഇന്റര്‍നെറ്റ് മാധ്യമങ്ങളായിരുന്നു . ഇവയില്‍ ഈജിപ്തിലെ ഏപ്രില്‍ 6 യുവജനപ്രസ്ഥാനം തികഞ്ഞ ഒരു ഫേസ്ബുക്ക് ഉപയോക്തൃകൂട്ടായ്മ തന്നെയായിരുന്നു. എന്നാല്‍ പൊതുസമൂഹത്തിന് ഗുണപരമല്ലാത്ത രീതിയിലുള്ള സംഘടിക്കലുകള്‍ക്കു ം ഫേസ്ബുക്ക് വഴിയൊരുക്കിയിട്ടുണ് ട്. 2011 ഓഗസ്റ്റില്‍ ലണ്ടനിലും സമീപ നഗരങ്ങളിലും നടന്ന കലാപങ്ങളില്‍ അക്രമികള്‍ തങ്ങള്‍ക്ക് സംഘം ചേരുവാനും പദ് ധതികള്‍ ആസൂത്രണം ചെയ്യുവ ാനുമുള്ള ഉപാധിയായി ഫേസ്ബു ക്കിനെ ഉപ യോഗപ്പെടുത്തി എ ന്ന ആരോപണവും ഉയര്‍ന്നു വന്നിട്ടുണ്ട്.

Friday, February 3, 2012

കളക്ഷനില് റെക്കോഡുമായി ‘കാ സനോവ’ ------------------------------ ഏറ്റവും കൂടുതല് തിയറ്ററുകളില് റിലീസ് ചെയ്ത മലയാളചിത്രം എന്നതിനൊപ്പം കളക്ഷനിലും ‘ കാസനോവ’ റെക്കോഡ് ഭേദിച്ചതായി നിര്മ്മാതാക്കള്. ആദ്യ നാല് ദിവസത്തിനകം 12 കോടി രൂപ ചിത്രം ഗ്രോസ് കളക്ഷന് നേടിയെന്ന് നിര്മ്മാതാക്കള് അവകാശപ്പെടുന്നു. മോഹന്ലാലിനെ നായകനാക്കി റോഷന് ആന്ഡ്രൂസ് സംവിധാനം ചെയ്ത ‘കാസനോവ’ 202 തിയറ്ററുകളിലാണ് റിലീസ് ചെയ്തത്. പ്രണയത്തിനൊപ്പം, ആക്ഷനും, സംഗീതത്തിനും പ്രധാന്യം നല്കുന്ന ഈ ബിഗ്ബജറ്റ് ചിത്രത്തില് ലക്ഷ്മി റായ്, ശ്രേയാ ശരണ്, റോമ തുടങ്ങിയവര് ഉള്പ്പെടെ 5 നായികമാരാണുള്ളത്. 18-ാം നൂറ്റാണ്ടില് ജീവിച്ചിരുന്ന പ്രണയത്തിന്റെ രാജകുമാരന് കാസനോവയോട് സദ്യശമുള്ള അഭിനവ ‘കാസനോവ’യുടെ തിരക്കഥ ബോബി സജ്ഞയ് കൂട്ടുകെട്ടിന്റേതാണ്. ട്രാഫിക്കിന് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രംകൂടിയായിരുന് നു കാസനോവ. വിദേശ രാജ്യങ്ങളുടെ പശ്ചാത്തലത്തില് ഒരുക്കിയിട്ടുള്ള ചിത്രത്തിനായി ക്യാമറ ചലിപ്പിച്ചിട്ടുള്ളത് ജി ഗണേശാണ്. കോണ്ഫിഡന്സ് ഗ്രൂപ്പിന്റേയും, ആശിര്വാദ് സിനിമാസിന്റേയും ബാനറിലാണ് ചിത്രം നിര്മ്മിച്ചിരി ക്കുന്നത്.